എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

10 സെപ്റ്റംബർ 2010

ഒരു മൃഗീയ വിചാരണയിലെ പ്രസക്തഭാഗങ്ങള്‍...
















അവള്‍ പറയുന്നു,
ഇരുട്ടിലെനിക്ക് തിളങ്ങുന്ന
കടുവക്കണ്ണുകളെന്ന്.
മുലകളിലെ തിണര്‍പ്പ്
പുലി നഖപ്പാടുകളെന്ന്.
പിന്‍ കഴുത്തില്‍ തുടങ്ങി
നട്ടെല്ലിലൂടിഴയുന്നത്‌ 
കോമ്പല്ലിന്‍റെ തണുപ്പാണെന്ന്.
ചില തെളിവുകള്‍,
തലച്ചോറില്‍ മുളക്കുന്ന
പൊടിവാല്‍.
അന്തോം കുന്തോമില്ലാതെ 
ഉദ്ധരിക്കുന്ന ലിംഗം.
ചില മുരള്‍ച്ചകള്‍.
ഒറ്റമുറിയിലെ ചുറ്റിനടത്തം.
ഞാന്‍
പൂര്‍ണ്ണനായ മൃഗമാണ്‌. 
എന്നിട്ടെന്തേ,
അവന്‍ അകത്തും
ഞാന്‍ പുറത്തുമായത്?

01 സെപ്റ്റംബർ 2010

ചില കുറിപ്പുകള്‍




ദൈവം
പ്ഭ!

ചെകുത്താന്‍ 
ചിരി...

വേശ്യ
പുലയാടികളെ
എന്‍റെ മുലക്കണ്ണുകള്‍ക്ക്
കാഴ്ചയുണ്ടായിരുന്നെങ്കില്‍
നിങ്ങളെന്തു ചെയ്യുമായിരുന്നു?

കള്ളന്‍
എന്തേ നിങ്ങളെന്‍റെ
വിശപ്പ്‌ കട്ടെടുത്തില്ല?
പകരം വീട്ടിയില്ല?

സുഹൃത്ത്‌
വില്‍ക്കാനുണ്ടോ?
നിന്‍റെ കവിതയില്‍
വരികള്‍ക്കിടയില്‍
വാക്കുകള്‍ക്കിടയില്‍
ഒരു തുണ്ട്?

ഓര്‍മ
ഞാന്‍ എന്‍റെതെന്നും
അവര്‍ അവരുടേതെന്നും
അവകാശപ്പെടുന്ന
തര്‍ക്ക പ്രദേശം.

പ്രണയം
എനിക്കും നിനക്കുമിടയിലെ
നേര്‍ത്ത റബ്ബര്‍ മറയെ
വിശ്വസിച്ച്
നമ്മള്‍ നടത്തുന്നൊരു
ഞാണിന്മേല്‍ക്കളി.

കവി
മുറുക്കി തുപ്പിയ പോലെ
എന്‍റെ കവിത
നിന്‍റെ മുഖത്ത്.