എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

14 ഫെബ്രുവരി 2015


























ഒരു തുരുത്തില്‍  നാലു കുതിരകള്‍
തീര്‍ത്തും അലസമായി നിന്ന്
മഴ നനയുന്നുണ്ട്, ക

കപ്പലുകളുടെ ശവപ്പറമ്പിനും
കപ്പിത്താന്മാരുടെ സെമിത്തേരിക്കും
ഇടയില്‍ ഞരമ്പു പോലത്തെ
ഒരു വഴിയുണ്ട്, ക

സന്ധ്യക്ക്, മലമുകളില്‍
അപസര്‍പ്പക കഥയെഴുതിയെഴുതി
പേടിച്ച്, ഓടിപ്പോയിട്ടുണ്ട്, ക

മുപ്പത്തിമൂന്ന് യോനിമുഖങ്ങള്‍
തുന്നിച്ചേര്‍ത്തിട്ടുണ്ട്, ക

മുപ്പത്തിമൂന്ന് ഉണങ്ങിയ
പഴത്തൊലികളിട്ടു വച്ച
ചില്ലുഭരണിയാണ് പ്രണയ ചരിത്രം, ക

തീനാളത്തെ പ്രാപിക്കുംപോലെ
നിങ്ങളീ കവിതയെ പ്രാപിക്കുന്നതിനാല്‍
ഇറങ്ങിപ്പോകുന്നു, ക

മരണം ലംബമാനമായ
ഒരു ഉടല്‍നില മാത്രമാണ്, ക

ക എന്ന അക്ഷരം
തിരശ്ചീനമായ ഒരു അഹങ്കാരവും, ക

പിടിച്ചിരിക്കുക.